റിയാദ്: കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി ശെൽവരാജ് (48), ഉത്തർപ്രദേശ് സ്വദേശി മണിലാൽ ഛോട്ടാലാൽ വർമ (74) എന്നിവരുടെ മൃതദേഹങ്ങൾ ദവാദ്മിയിലെ ശ്‌മശാനത്തിൽ സംസ്കരിച്ചു. ശെൽവരാജ് 25 വർഷവും മണിലാൽ 40 വർഷവുമായി ദുർമ്മയിൽ നിർമാണ കമ്പനികൾ നടത്തിവരികയായിരുന്നു. രാജമാണ് ശെൽവരാജിെൻറ ഭാര്യ. മക്കൾ: ഷെജിൻ, രജിഷ. ഫൂൽമതിയാണ് മണിലാൽ വർമയുടെ ഭാര്യ. മകൻ: രാജേഷ് കുമാർ. മരണം കോവിഡ് മൂലം ആയതിനാൽ നിരവധി സാങ്കേതിക പ്രതിബന്ധങ്ങൾ തരണം ചെയ്താണ് കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയയിലെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഈ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി ആക്ടിങ് കൺവീനർ മധു പട്ടാമ്പി, മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീർ എം.കെ. പുലമാന്തോൾ, അബ്ബാസ് പാലത്ത്, അൻവർ കുറുവറ്റൂർ, ദവാദ്മി ഏരിയാ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പശ്ചിമബംഗാൾ മുകുന്ദാപുർ സ്വദേശി ശൈഖ് നസിറുദ്ദീെൻറ മൃതദേഹം അൽഖർജിലെ തലീമ മഖ്ബറയിൽ കബറടക്കി. അൽഖർജിൽ പ്ലംബിങ് കടയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കഴിഞ്ഞ മാസം 21നാണ് മരിച്ചത്. പിതാവ്: ശൈഖ് ഫകീർ. മാതാവ്: ഖദീജ ബീബി. മക്കൾ: ശൈഖ് റിയാജ്, രഹാന ബീബി, റുക്‌സാന ബീബി, അപ്സര ഖാതൂൻ. അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ ഖബറടക്കാനുള്ള നിയമ നടപടികൾ പൂർത്തിയാക്കി. അഷ്‌റഫ് മൗലവി, ഉമർ ഫൈസി, അമീർ ഒതുക്കുങ്ങൽ എന്നിവർ ഖബറടക്കത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.