ദമ്മാം: കോവിഡിനുശേഷം വിദഗ്ധ മേഖലകളിലെ തൊഴിലാളികളെ കാത്തിരിക്കുന്നത് വലിയ തൊഴിൽ സാധ്യതകളാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും എക്സ്പ്രസ് മണി ഡയറക്ടറുമായ ആൽബിൻ ജോസഫ് അഭിപ്രായപ്പെട്ടു.‘കോവിഡിനുശേഷം എന്ത്?’ എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഒാൺലൈൻ യോഗത്തിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കകൾപ്പുറം യാഥാർഥ്യബോധത്തോടെയും സമചിത്തതയോടെയും കാര്യങ്ങളെ സമീപിക്കാൻ നമുക്കായാൽ ഭയപ്പെടാനൊന്നുമില്ല. വിദഗ്ധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് വലിയ സാധ്യതകളുണ്ടാകും.
ആരോഗ്യ മേഖല, ഹൈജീൻ ഫുഡ് ഇൻഡസ്ട്രി, കാർഷിക മേഖല, സാങ്കേതിക മേഖല, ഓൺലൈൻ ബിസിനസ് തുടങ്ങിയവ കോവിഡാനന്തരം വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കാവുന്ന മേഖലകളാണ്. ബഹുഭൂരിപക്ഷം ആളുകളും തൊഴിൽ ചെയ്യുന്ന വിവിധ തരത്തിലുള്ള അവിദഗ്ധ തൊഴിൽ മേഖലയിൽ സർക്കാർ കേന്ദ്രീകൃതമായ നിലയിലോ സ്വന്തം നിലയിലോ വൈദഗ്ധ്യം നേടൽ അനിവാര്യമായി വരും. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ നോർക്ക പോലുള്ള സർക്കാർ ഏജൻസികളെ സമീപിച്ച് വിവിധ പദ്ധതികൾക്ക് സഹായങ്ങൾ തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പ്രവാസികൾ നേരിടുന്ന ഗൗരവതരമായ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സോഷ്യൽ ഫോറം സൗദി നാഷനൽ കോഓഡിനേറ്റർ അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു. ദമ്മാം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.