നാട്ടിലേക്ക് മടങ്ങുന്ന അബ്ദിയ ഷഫീനക്ക് റിയാദിലെ ജേണലിസം സഹപാഠികളുടെ കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: രണ്ടര പതിറ്റാണ്ടത്തെ പ്രവാസത്തിന് വിരാമം കുറിച്ച് മടങ്ങുന്ന സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ അബ്ദിയ ഷഫീനക്ക് റിയാദിലെ ജേണലിസം സഹപാഠികളുടെ കൂട്ടായ്മ യാത്രയയപ്പ് നൽകി.
ബത്ഹ ഡി-പാലസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടകൻ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസറുദ്ദീൻ അബ്ദിയ ഷഫീനക്കുള്ള ഉപഹാരം കൈമാറി. ദീർഘകാലമായി റിയാദിൽ പ്രവാസം നയിച്ചിരുന്ന ഷഫീന റിയാദിൽ പ്രവാസി കലാസംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാചകകലയിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. ആനുകാലികങ്ങളിൽ എഴുതാറുള്ള ഷഫീന എഴുതിയ ‘മസ്രയിലെ സുന്ദരി’ എന്ന നോവൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിപാടിയിൽ ഇസ്മാഈൽ കണ്ണൂർ അധ്യക്ഷത വഹിച്ചു. ഷാദിയ ആമുഖപ്രസംഗം നിർവഹിച്ചു. ജാനിസ്, റസാഖ് പൂക്കോട്ടുംപാടം, മുജീബ് ഉപ്പട, കുഞ്ജീസ്, മുജീബ്, നാദിർ, ഇസ്മാഈൽ കരോളം, റസിൻ, മാത്യു, വൈശാഖ്, സാബീർ എന്നിവർ സംസാരിച്ചു. മൊയ്ദീൻ മണ്ണാർക്കാട് സ്വാഗതവും സെലീന മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.