ജിദ്ദ: സൗദിയിൽ കർഫ്യൂ കാരണം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കിടയിൽ ഇന്ത്യൻ സോഷ്യൽ ഫോറം വിവിധ സേവനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി ഭാരവാഹികൾ ഓൺലൈൻ വഴി നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ പ്രവിശ്യ കമ്മിറ്റികളുടെ കീഴിൽ വെൽെഫയർ വളൻറിയർമാരുടെ പ്രത്യേക വിങ്ങുകളിലൂടെയാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കിയത്. ഭക്ഷ്യവിതരണവും മെഡിക്കൽ സഹായങ്ങളുമായിരുന്നു ഇതിൽ പ്രധാനം. ക്രൈസിസ് മാനേജ്മെൻറിനായി നാല് റീജനൽ തലങ്ങളിലും വ്യത്യസ്ത ചാപ്റ്റർ തലങ്ങളിലും ആരോഗ്യരംഗത്ത് പരിചയമുള്ളവരടങ്ങിയ അഞ്ചംഗ മെഡിക്കൽ ടീമുകൾ രൂപവത്കരിച്ചു.
സർക്കാറിൽനിന്നുള്ള നിർദേശങ്ങൾ അതത് സമയങ്ങളിൽ വിവിധ ഭാഷകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. സൗദി റെഡ് ക്രസൻറ് നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർ സജീവമായി പ്രവർത്തനരംഗത്തുണ്ട്. ആക്സസ് ഇന്ത്യ ഗൈഡൻസ് സെൻററുമായി സഹകരിച്ച് വിദഗ്ധരായ 10 പേർക്ക് പരിശീലനം നൽകുകയും പ്രതിസന്ധി ഘട്ടത്തിൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഭ
ക്ഷ്യധാന്യകിറ്റുകൾ 25,000 പേർക്കും മെഡിക്കൽ സേവനം 500ഓളം പേർക്കും നൽകി. എസ്.ഡി.പി.ഐയുമായി സഹകരിച്ച് നാട്ടിലും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും നിവേദനങ്ങൾ സമർപ്പിച്ചു. വാർത്തസമ്മേളനത്തിൽ അഷ്റഫ് മൊറയൂർ, ഇ.എം. അബ്ദുല്ല, ബീരാൻ കോയസ്സൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.