ജുബൈൽ: കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിെൻറ മകൻ അജുമോൻ (33) ആണ് മരിച്ചത്.
കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. മൂന്നാഴ്ച മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് എന്ന് തെളിഞ്ഞിരുന്നു. ചൊവ്വാഴ്ച പുലർച്ചെ താമസസ്ഥലത്ത് ഉറക്കത്തിൽ നെഞ്ച് വേദന അനുഭവപ്പെട്ടാണ് ഉണർന്നത്. കൂടെ ഉണ്ടായിരുന്നവർ ആംബുലൻസ് വരുത്തിയെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ദമ്മാം ആശുപത്രിയിലേക്ക് മാറ്റി. സന്നദ്ധ പ്രവർത്തകരായ സലിം ആലപ്പുഴ, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ എന്നിവർ തുടർനടപടികൾക്കായി രംഗത്തുണ്ട്.
നാലു വർഷത്തിലേറെയായി ജുബൈലിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.