ജുബൈൽ: സൗദി അറേബ്യയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിപക്ഷവും ഇപ്പോഴും വിദേശ രാജ്യക്കാർ. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമുള്ള തൊഴിലാളികളുടെ ആകെ എണ്ണത്തിെൻറ 77 ശതമാനത്തോളമാണെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. വിദേശികളും സ്വദേശികളും ഉൾപ്പെടെ തൊഴിലെടുക്കുന്നവരുടെ ആകെ എണ്ണം 84.4 ലക്ഷമാണ്. അതിൽ പ്രവാസികളുടെ എണ്ണം 64.8 ലക്ഷമാണ്. ഇത് മൊത്തം തൊഴിലാളികളുടെ 76.8 ശതമാനം വരും. തദ്ദേശീയ തൊഴിലാളികളുടെ എണ്ണം 19.5 ദശലക്ഷമാണ്. ആകെ തൊഴിലാളികളുടെ 23.2 ശതമാനം മാത്രം. റിപ്പോർട്ട് അനുസരിച്ച് 96.5 ശതമാനം തൊഴിലാളികളും സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നു. 81.4 ലക്ഷത്തിന് തുല്യമാണിത്. പൊതുമേഖല സ്ഥാപനങ്ങളിൽ 2,98,300 തൊഴിലാളികളാണുള്ളത്. ഇത് മൊത്തം തൊഴിലാളികളുടെ 3.5 ശതമാനം മാത്രമാണ്.
തൊഴിലാളികളെല്ലാം ശമ്പളത്തോടുകൂടിയോ അല്ലാതെയോ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു. കമ്പനി പാർട്ട്ണർമാരും ഉന്നതോദ്യോഗസ്ഥരും സാധാരണ തൊഴിലാളികളും വരെ ഇൗ കണക്കിൽ ഉൾപ്പെടുന്നു. അതായത്, രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 84.4 ആളുകളാണ് ജീവനക്കാരായുള്ളത്. ശമ്പളത്തോടുകൂടിയ അവധിക്കാല തൊഴിലാളികളും ഇതിൽ ഉൾപ്പെടും. പുറത്തുവിട്ട കണക്കുകൾപ്രകാരം രാജ്യത്തെ മൊത്തം സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 10 ലക്ഷം കടന്നു. മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 47 ശതമാനമാണ്. ഏകദേശം 4,72,500 സ്ഥാപനങ്ങൾ. തൊഴിലാളികൾക്ക് നൽകുന്ന ശരാശരി പ്രതിമാസ നഷ്ടപരിഹാരം 2019ലെ നാലാം പാദത്തിൽ 3773 റിയാലായി (1.5 ശതമാനം) കുറഞ്ഞു. 2018ലെ ഇതേ കാലയളവിൽ 3832 റിയാൽ ആയിരുന്നു. ആനുകൂല്യങ്ങൾക്കും അലവൻസുകൾക്കും പുറമേ ശമ്പളവും വേതനവും ഉൾപ്പെടെ തൊഴിലാളികൾക്ക് നൽകുന്ന എല്ലാ കുടിശ്ശികയും ചേർത്താണ് ജീവനക്കാരുടെ നഷ്ടപരിഹാരം കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.