18ാം ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള വിവിധ ഘട്ടങ്ങളിലായി നടക്കാനിരിക്കെ രാജ്യത്തെ 144 കോടി ജനങ്ങള്‍ എങ്ങനെ വിധിയെഴുതും എന്നറിയാന്‍ നാമേവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭരണകൂടം മുന്നോട്ട് നീങ്ങുമ്പോള്‍ ഭരണകൂടത്തെ പിന്തുണക്കുന്ന കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന വിവിധ ഏജന്‍സികള്‍ പുറത്തുവിടുന്ന സർവേ ഫലങ്ങള്‍ അവിശ്വസനീയമായി തോന്നുന്നു. ഝാര്‍ഖണ്ഡിലെയും തെലങ്കാനയിലെയും ഒടുവില്‍ ഡല്‍ഹിയിലുമായി അറസ്റ്റ് ചെയ്യപ്പെട്ട ബി.ആര്.എസ്, ജെ.എം.എം, എ.എ.പി നേതാക്കളുടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ അവരുടെ ആത്മവിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. ഇലക്ഷന് കമീഷണര്‍മാരെ നിയമിക്കുന്ന നടപടിക്രമം, അതിലുള്‍പ്പെട്ട മൂന്നംഗ പാനല്‍ ഇവയെ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച സുപ്രീംകോടതി മാര്‍ച്ച് 21 ന് പുതിയ പ്രക്രിയയെ പുനഃപരിശോധിക്കാനുള്ള അപേക്ഷ തള്ളുകയാണുണ്ടായത്. 2019 മേയ് 22 ന് ബി.ഐ.എൽ നല്കിയ കണക്കുകള്‍ പ്രകാരം ദ വയർ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച്, 19 ലക്ഷം ഇ.വി.എം മെഷീനുകളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. ബി.ഇ.എല്‍ നല്‍കിയതായി പറയുന്ന 9,64,270 വോട്ടു യന്ത്രങ്ങള്‍ ഇലക്ഷന് കമീഷന് ലഭിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടും നമുക്കിന്ന് ലഭ്യമാണ്. അവ എവിടെ പോയി?
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയും നിയമ നിര്‍മാണസഭകളും വിവിധ അന്വേഷണ ഏജന്‍സികളും ഭരണകൂടത്തിന് വിധേയപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയെ വിശദമായി വിശദീകരിച്ച് കൊണ്ട് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തയാറാക്കിയ ഡിയർ ഫ്രണ്ട് സ്പീക് അപ് എന്ന ലേഖനം 2018 ഏപ്രില്‍ 17 ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ ജനാധിപത്യ സംവിധാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബലമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ഇന്ത്യയിലെ തെരഞ്ഞടുപ്പ് രീതിയില്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രിയും അദ്ദേഹം നിശ്ചയിക്കുന്ന കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ചേരുന്ന പാനല്‍ നിശ്ചയിക്കുന്ന ഇലക്ഷന് കമീഷണര്‍മാര്‍ക്ക് സാധിക്കുമോ? ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ 18ാം ലോക്സഭ തെരഞ്ഞെടുപ്പും ജനാധിപത്യ മതേതര കാഴ്പ്പാടുള്ളവരെ സംബന്ധിച്ചടത്തോളം നിരാശജനകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.