മുജീബ് കളത്തില്‍ (പ്രസി), ഷനൂബ് കൊണ്ടോട്ടി (ജന. സെക്ര), അഷ്റഫ് എടവണ്ണ (ട്രഷ)
ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാള്‍ അസോസിയേഷെൻറ (ഡിഫ) അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ മാനേജിങ് കമ്മിറ്റിയുടെ പ്രസിഡൻറായി മുജീബ് കളത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിൽ നടന്ന തെരഞ്ഞെടുപ്പില്‍ ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ലോക കേരള സഭാംഗം ആല്ബിന് ജോസഫ് വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്തു. മറ്റു ഭാരവാഹികൾ ഷനൂബ് കൊണ്ടോട്ടി (ജന. സെക്ര), അഷ്റഫ് എടവണ്ണ (ട്രഷ), വില്‍ഫ്രഡ് ആൻഡ്രൂസ് (ചെയര്‍), മന്‍സൂര്‍ മങ്കട, ലിയാഖത്ത് കരങ്ങാടന്‍, മുജീബ് പാറമ്മല്‍, നാസര്‍ വെള്ളിയത്ത് (വൈ. പ്രസി), സഹീര്‍ മജ്ദാല്‍, റിയാസ് പറളി, ജാനിഷ് ചേന്ദമംഗലൂര്‍, ഖലീലുറഹ്മാന് (സെക്ര) എന്നിവരാണ്.ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി സകീര്‍ വള്ളക്കടവ്, അംഗങ്ങളായി ഷാഫി കൊടുവള്ളി (ഇ.എം.എഫ്), മണി പത്തിരിപ്പാല, റിയാസ് പട്ടാമ്പി, ശരീഫ് മാണൂര്‍, ഷുക്കൂര്‍ അല്ലിക്കല്‍, സാബിത്ത് തെക്കേപ്പുറം, അസ്സു കോഴിക്കോട് എന്നിവരെയും തിരഞ്ഞെടുത്തു. വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി ജൗഹര്‍ കുനിയില്‍, അംഗങ്ങളായി ജാബിര്‍ അബ്ദുല്ല, ആഷി നെല്ലിക്കുന്ന്, മോഹനന് ഖതീഫ്, അഫ്താബ് മാവൂര്‍, മുഹമ്മദ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റഷീദ് മാളിയേക്കലാണ് പ്ലയേഴ്സ് രജിസ്ട്രേഷന് ആൻഡ് ഐ.ടി കോഓഡിനേറ്റർ.
സമീര്‍ സാം കലാവിഭാഗം ജനറല്‍ കണ്‍വീനറും റഊഫ് ചാവക്കാട് ജോയൻറ് കണ്‍വീനറുമാണ്. ദമ്മാം ഹോളിഡേസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക യോഗത്തില്‍ മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലിയാഖത്ത് കരങ്ങാടന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
23 ക്ലബുകളാണ് ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ലബുകള്‍ സംഘടിപ്പിച്ച ടൂര്‍ണമെൻറുകള്‍ക്ക് നേതൃത്വം കൊടുക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്താനും ഡിഫക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റഷീദ് മാളിയേക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ടും ജാബിര്‍ അബ്ദുല്ല വെല്‍ഫെയര്‍ റിപ്പോര്‍ട്ടും മന്‍സൂര്‍ മങ്കട ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു. ആല്ബിന് ജോസഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലിയാഖത്ത് സ്വാഗതവും നാസര്‍ വെള്ളിയത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.