ഫോർമുല വൺ മത്സരത്തിന് സജ്ജമായ ജിദ്ദ കോർണിഷിൽ ട്രാക്ക്
ജിദ്ദ: 2021 ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിന് ഏതാനും ദിവസങ്ങൾ മാത്രം. ജിദ്ദ കോർണിഷിൽ ട്രാക്കിെൻറ അന്തിമ മിനുക്ക് പണികൾ പുരോഗമിക്കുകയാണ്. ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെയാണ് ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന കാറോട്ട മത്സരം അരങ്ങേറുന്നത്.
ഫോർമുല വണ്ണിന്‍റെ ഏറ്റവും കഠിനമായ സീസണുകളിലൊന്നാണ് അവസാന റൗണ്ട്. ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടനും ആദ്യകിരീടം സ്വപ്നം കാണുന്ന മാക്സ് വെർസ്റ്റപ്പനും മത്സരത്തിനുണ്ടാകും. കഴിഞ്ഞ ഏപ്രിലിലാണ് ഫോർമുല വൺ ട്രാക്കിെൻറ നിർമാണ ജോലികൾ ആരംഭിച്ചത്. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർ ചാംപ്‌സിന് ശേഷം രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രാക്കാണ് ജിദ്ദ കോർണിഷിലേത്.
ശരാശരി വേഗത മണിക്കൂറിൽ 252 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഏറ്റവും വേഗതയേറിയ ട്രാക്കായി കോർണിഷിലേത് മാറും. അടുത്ത ദിവസങ്ങൾക്കുള്ളിൽ ട്രാക്കിെൻറ പണികൾ പൂർത്തിയാകും. അതിനുേശഷം ചുറ്റും രണ്ടായിരത്തോളം മരങ്ങൾ നടാനാണ് പദ്ധതി. യുദ്ധകാലാടിസ്ഥാനത്തിലാണ് ഫോർമുല വൺ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. കൃത്യസമയത്ത് ട്രാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞതിനു പിന്നിൽ മത്സര കമ്മിറ്റിയുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ്.
കടുത്ത ആരോഗ്യ സുരക്ഷാ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ഈ നേട്ടമുണ്ടാക്കാനായത് എന്നത് ശ്രദ്ധേയമാണ്. ഗുരുതരമായ പരിക്കുകളൊന്നും തൊഴിലാളികൾക്കുണ്ടാവുന്ന സാഹചര്യമൊഴിവാക്കിയും സൗദിയിലെ തൊഴിൽ നിയമങ്ങൾക്ക് അനുസൃതമായുമാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 50ഓളം വ്യത്യസ്ത കമ്പനികളിൽ നിന്നുള്ള 3,000 കരാറുകാരുമായി സഹകരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയത്.
പലതും പ്രാദേശിക കമ്പനികളാണ്. 300ലധികം എൻജിനീയർമാർ ഇതിൽ പങ്കാളികളായി. കൂടാതെ ജർമനി, ആസ്ട്രിയ, യു.കെ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പിന്തുണയും തേടിയിട്ടുണ്ട്. ഫോർമുല വണ്ണിെൻറ നിരീക്ഷണ കൺസൾട്ടൻറുകളുടെയും കർശനമായ മാനദണ്ഡങ്ങൾക്കും സൂക്ഷ്മപരിശോധനക്കും വിധേയമായി നിർമിച്ച ട്രാക്ക് ചെങ്കടൽ തീരത്തെ മനോഹരമായ ജിദ്ദ കോർണിഷ് പ്രദേശത്താണ്.
ജിദ്ദയുടെ നഗര മധ്യത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ട്രാക്ക് ഫോർമുല വൺ മത്സരത്തിനുള്ള ഏറ്റവും അസാധാരണമായ വേദികളിലൊന്നായിരിക്കും. മനോഹരമായ തീരദേശ പശ്ചാത്തലം ട്രാക്കിലെ മത്സര ആവേശം വർധിപ്പിക്കുന്നതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.