ജിസാൻ: കഴിഞ്ഞ ദിവസം വൈകീട്ട് വീശിയടിച്ച കാറ്റിലും ഇടിയോടുകൂടിയ കനത്ത മഴയിലും സാധാരണ ജനജീവിതം സ്തംഭിച്ചു. അതേസമയം, കനത്ത മിന്നലോടെ എത്തിയ മഴ മേഖലയിൽ അനുഭവപ്പെട്ടിരുന്ന ശക്തമായ ചൂടിന് ആശ്വാസമായി. ജിസാനിലെ സനാഇയ, കോർണിഷ്, ഹയ്യുസഫ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. സബിയ, സാംത, ബെയിഷ്, ദായിർ എന്നിവിടങ്ങളിൽ പെരുന്നാൾ ദിവസം മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്.
പെരുന്നാൾ അവധിക്കാലം ജിസാനിൽ ആഘോഷിക്കാൻ എത്തിയവർക്ക് ഈ മഴ അനുഗ്രഹമായി.കനത്ത ചൂട് കാലാവസ്ഥയുള്ള ഫർസാൻ ദ്വീപ് സന്ദർശിക്കാൻ മലയാളികളടക്കം നിരവധി പേർ എത്തിയിരുന്നു. കോവിഡ് മൂലം അടുത്ത ദിവസം വരെ വിദേശികൾക്ക് ദ്വീപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മേഖലയിൽ ജനങ്ങൾക്കും മറ്റുമുള്ള സുരക്ഷിതത്വത്തിനുവേണ്ട എല്ലാ മുൻകരുതലുകളും സിവിൽ ഡിഫൻസ് എടുത്തിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് ക്യാപ്റ്റൻ മുഹമ്മദ് ബിൻ യഹ്യ അൽഗാംദി പറഞ്ഞു. നൂറിലധികം വീടുകളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അൽഅഹദിൽ ഒരു വ്യാപാരസ്ഥാപനത്തിെൻറ മേൽക്കൂര മറിഞ്ഞുവീണു. ആളപായം ഒന്നും ഉണ്ടായില്ല. അമ്പതോളം വാഹനങ്ങൾ വെള്ളക്കെട്ടിൽ കേടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കനത്ത കാറ്റും മഴയും ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴ്വരകൾ, അണക്കെട്ടുകൾ എന്നിവ സന്ദർശിക്കുന്നവർ മുൻകരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.