റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നാഷനൽ
കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിെൻറ മണ്ണിൽ ശാന്തിയും സമാധാനവും സർവോപരി പരസ്പര സൗഹാർദവും നിലനിർത്തുന്നതിൽ അനൽപമായ പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അക്രമവും കലാപവുമല്ല, സ്നേഹവും കാരുണ്യവുമാണ് തങ്ങൾ മുന്നോട്ടുവെച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സമൂഹത്തിെൻറ പൊതുനന്മക്കുവേണ്ടി യത്നിച്ച തങ്ങൾ മതേതര, ജനാധിപത്യ മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുകയും അതിന് വിഘാതമാവുന്ന പ്രവർത്തനങ്ങളെ തടയുകയും ചെയ്തു. നന്മയുടെ ഈ പ്രതിപുരുഷനെ ജനം എത്രമേൽ സ്നേഹിക്കുന്നുണ്ട് എന്നതിെൻറ ഉദാഹരണമാണ് കേരളത്തിലുടനീളം അദ്ദേഹത്തിെൻറ പേരിൽ ഉയർന്നുവരുന്ന സ്ഥാപനങ്ങൾ.
തങ്ങൾ മരിക്കുന്നതിെൻറ ഒരു വർഷം മുമ്പ് ആഗസ്റ്റ് ഒന്നിനായിരുന്നു ഉമർ ബാഫഖി തങ്ങളും വിടപറഞ്ഞത്. ഇരു നേതാക്കളുടെയും വിയോഗം സമുദായത്തിന് അപരിഹാര്യമായ നഷ്ടമാണ് വരുത്തിയതെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. ചെർക്കളം അബ്ദുല്ല, എം.ഐ. തങ്ങൾ എന്നിവരെയും യോഗം അനുസ്മരിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. റഹ്മത്ത് അഷ്റഫ് ശിഹാബ് തങ്ങളെയും ജാഫർ സ്വാദിഖ് പുത്തൂർമഠം ഉമർ ബാഫഖി തങ്ങളെയും അബൂ അനസ് ചെർക്കളം അബ്ദുല്ലയെയും ഷഫീഖ് കൂടാളി എം.ഐ. തങ്ങളെയും അനുസ്മരിച്ചു. നാഷനൽ കമ്മിറ്റി സെക്ര േട്ടറിയറ്റ് അംഗം എസ്.വി. അർഷുൽ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജലീൽ തിരൂർ, സത്താർ താമരത്ത് എന്നിവർ സംസാരിച്ചു.
റിയാദ് കെ.എം.സി.സിയുടെ മുൻ ട്രഷററും പ്രവാസി വ്യവസായിയുമായ തേങ്ങാട്ട് ഉമറിെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സിദ്ദീഖ് കോങ്ങാട് അനുശോചന സന്ദേശം നൽകി. പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മികച്ച വിജയം നേടിയ ഹുദ അബ്ദുൽ നാസറിനെ ആദരിച്ചു. ഷംസു പെരുമ്പട്ട, അബ്ദുൽ മജീദ് പയ്യന്നൂർ, സഫീർ തിരൂർ, ഷാഹിദ് മാസ്റ്റർ, കെ.ടി. അബൂബക്കർ, നാസർ മാങ്കാവ്, കബീർ വൈലത്തൂർ, പി.സി. അലി വയനാട് എന്നിവർ നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി സുബൈർ അരിമ്പ്ര സ്വാഗതവും അക്ബർ വേങ്ങാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.