റിയാദ്: സൗദി അറേബ്യയിൽ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയരുന്ന ശുഭകരമായ അവസ്ഥ തുടരുന്നു. രോഗമുക്തി നിരക്ക് 81.5 ശതമാനമായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 2,58,156 രോഗികളിൽ 2,10,398 പേരും സുഖം പ്രാപിച്ചു. ബുധനാഴ്ച 3,139 പേരാണ് രോഗമുക്തരായത്. 2,331 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,157 ആയി കുറഞ്ഞു. ഇതിൽ 2,143 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
24 മണിക്കൂറിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 44 പേർ മരിച്ചു. റിയാദ് 17, ജിദ്ദ 3, മക്ക 3, ദമ്മാം 3, ത്വാഇഫ് 3, ഖത്വീഫ് 3, ബുറൈദ 3, ഹാഇൽ 4, ഹഫർ അൽബാത്വിൻ 1, ബെയ്ഷ് 1, ജീസാൻ 1, അറാർ 1, മുസാഹ്മിയ 1, അയൂൺ 1 എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 52,180 ടെസ്റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 2,837,054 ആയി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
അടുത്ത കാലത്തായി കിഴക്കൻ പ്രവിശ്യയിൽ അൽഅഹ്സ മേഖലയിലെ ഹുഫൂഫ് പട്ടണമാണ് പുതിയ രോഗികളുടെ പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്നത്. ബുധനാഴ്ചയും ഇവിടെ 159 പേരിൽ പുതുതായി രോഗം കണ്ടെത്തി. ത്വാഇഫാണ് രണ്ടാം സ്ഥാനത്ത്, 145. അതെസമയം റിയാദ്, ജിദ്ദ, മക്ക ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം രോഗികളുടെ എണ്ണം നന്നായി കുറയുകയും ചെയ്തു. എന്നാൽ മരണത്തിെൻറ കാര്യത്തിൽ തലസ്ഥാന നഗരം തന്നെയാണ് മുന്നിൽ. റിയാദിൽ ആകെ മരണ സംഖ്യ 707 ആയി. ജിദ്ദയിൽ 631ഉം മക്കയിൽ 512ഉം ആണ്.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 707, ജിദ്ദ 631, മക്ക 512, മദീന 111, ദമ്മാം 88, ഹുഫൂഫ് 94, ത്വാഇഫ് 78, തബൂക്ക് 41, ബുറൈദ 36, അറാർ 23, ജീസാൻ 22, ഖത്വീഫ് 20, മുബറസ് 16, ഹഫർ അൽബാത്വിൻ 20, അൽഖുവയ്യ 14, വാദി ദവാസിർ 14, ഹാഇൽ 14, ഖോബാർ 12, ബെയ്ഷ് 12, സബ്യ 11, അൽഖർജ് 11, അബഹ 9, അൽബാഹ 8, ഖമീസ് മുശൈത്ത് 7, സകാക 7, അബൂഅരീഷ് 6, ബീഷ 6, അയൂൺ 6, മഹായിൽ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ് റുഫൈദ 3, നജ്റാൻ 3, സുലയിൽ 3, ശഖ്റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽറസ് 2, അൽഅർദ 2, മുസാഹ്മിയ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, ഹുത്ത സുദൈർ 1, അൽനമാസ് 1, ഹുത്ത ബനീ തമീം 1, താദിഖ് 1, മൻദഖ് 1, അൽദായർ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.