റിയാദ്: ഒൗദ്യോഗിക രേഖകൾ നഷ്ടപ്പെട്ട് നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട് പാസ് നേടി നിൽക്കുന്നതിനിടയിൽ മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം തുണ്ടത്തിൽ സ്വദേശി പള്ളിച്ചവിള വീട്ടിൽ ഷാഫി (41) ആണ് മരിച്ചത്. ശാരീരിക വിഷമതകൾ കാരണം മൻഫുഅയിലെ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
നാട്ടിൽ പോയിട്ട് നാലുവർഷമായി. ഇഖാമയ ഉൾപ്പെടെ ഒൗദ്യോഗിക രേഖകൾ ഇല്ലാതെ നിയമപ്രശ്നത്തിലായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ഒൗട്ട്പാസ് വാങ്ങി തർഹീലിൽ നിന്ന് എക്സിറ്റ് നേടി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലയിരുന്നു. അഹമ്മദ് കുഞ്ഞു ആണ് പിതാവ്. കുൽസം ബീവിയാണ് മാതാവ്.
ഭാര്യ: സുമി. മൃതദേഹം റിയാദിൽ ഖബറടക്കാൻ നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരും ജനറൽ കൺവീനർ ഷറഫ് പുളിക്കലും നവാസ് ബീമാപ്പള്ളിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.