നജ്റാൻ: സൗദി അറേബ്യക്കെതിരെ യമൻ വിമതരായ ഹൂതികളുടെ മിസൈലാക്രമണത്തെ സഖ്യസേന പരാജയപ്പെടുത്തി. നജ്റാൻ പട്ടണത്തിനു നേരെ അയച്ച ബാലിസ്റ്റിക് മിസൈലുകളാണ് തകർത്തതെന്ന് യമൻ അലയൻസ് സപോർട്ട് സേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം. നജ്റാൻ പട്ടണത്തിലെ നിരപരാധികളും സാധാരണക്കാരുമായവരെ ലക്ഷ്യമിട്ട് യമനിലെ സഇദയിൽനിന്ന് ഇറാെൻറ സഹായത്തോടെ അയച്ച രണ്ട് മിസൈലുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് സംഖ്യസേന തകർത്തത്.
മിസൈൽ തകർത്തിട്ടതിെൻറ ഫലമായി ചില സിവിലിയന്മാർക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. മേയ് 27ന് നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലെ സിവിലിയൻമാരെ ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോണുകൾ അയക്കുകയും സഖ്യസേന അതു തകർത്തിടുകയും ചെയ്തിരുന്നു. അതിെൻറ തുടർച്ചയാണിപ്പോൾ നജ്റാന് നേരെയുള്ള ബാലിസ്റ്റിക് മിൈസൽ ആക്രമണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മനഃപൂർവവും ആസൂത്രിതവുമായി സിവിയൻമാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണെന്നും വക്താവ് പറഞ്ഞു.
സൗദിയിലേക്ക് ഇതുവരെ 312 ബാലിസ്റ്റിക് മിസൈലുകൾ അയച്ചിട്ടുണ്ട്. ഇതെല്ലാം ലക്ഷ്യസ്ഥാനത്ത് എത്താതെ നിഷ്ഫലമാക്കാൻ സംഖ്യസേനക്ക് കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമലംഘനത്തിനും നിരപരാധികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനുമെതിരെ സംഖ്യസേനയുടെ തിരിച്ചടിയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
അതേസമയം, യമനിൽനിന്ന് നജ്റാനിലേക്ക് ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ വീണുണ്ടായ അപകടത്തിൽ ചില സിവിലിയൻമാർക്ക് പരിക്കേറ്റതായി നജ്റാൻ മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ അബ്ദുല്ല സഇൗദ് ആലു ഫാരിഅ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ സംഭവ സ്ഥലത്തെത്തുകയും അടിയന്തര രക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്തതായും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.