റിയാദ്: ജിദ്ദ, റിയാദ്, ദമ്മാം എന്നീ പ്രവിശ്യകളിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ കൂടിച്ചേർന്ന് പ്രവാസി ഐക്യ സമിതി രൂപവത്കരിച്ചു. ഇന്ത്യൻ എംബസ്സിയിലും കോൺസുലേറ്റിലും കെട്ടിക്കിടക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സാമ്പത്തിക പ്രയാസം നേരിടുന്ന ഇന്ത്യൻ പ്രവാസികളുടെ മടക്കയാത്രയ്ക്ക് വിമാനടിക്കറ്റിനും അനുബന്ധ ചെലവുകൾക്കും വേണ്ടി ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ അർഹരായ പ്രവാസികളെ കണ്ടെത്തുന്നതിനും അപേക്ഷകൾ തയാറാക്കി സമർപ്പിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ചെയ്യുന്നതിന് വേണ്ടിയാണ് െഎക്യസമതി രൂപവത് കരിച്ചതെന്ന് സംഘാടകർ അറിയിച്ചു.
റിയാദിൽ നിന്ന് ഇടം സാംസ്കാരികവേദി, നവോദയ സാംസ്കാരികവേദി, ന്യൂ ഏജ്, പ്രവാസി സാംസ്കാരികവേദി, പ്രവാസി മലയാളി ഫെഡറേഷൻ, ഫ്രണ്ട്സ് ക്രീയേഷൻസ്, നിലമ്പൂർ പ്രവാസി സംഘടന, ജിദ്ദയിൽ നിന്ന് നവധാര, ദമ്മാമിൽ നിന്ന് നവോദയ, കെ.എം.സി.സി, ഒ.ഐ.സി.സി എന്നീ സംഘടനകളിൽപ്പെട്ടവർ ആദ്യ യോഗത്തിൽ പങ്കെടുത്തു. സിദ്ദീഖ് നിലമ്പൂർ, സുധീർ കുമ്മിൾ, ഗഫൂർ ചുങ്കത്തറ, രാജൻ നിലമ്പൂർ, വിഷ്ണുദത്ത്, കെ.വി. നാസർ, ഹിദായത്ത് നിലമ്പൂർ, നൗഷാദ് കുനിയിൽ, പി.എം. നജീബ്, സഹീർ വലപ്പാട്, റാഫി പാങ്ങോട്, റഹ്മത്ത് തിരുത്തിയാട്, രവീന്ദ്രൻ, ബാബുജി, ബാലകൃഷ്ണൻ, അനസ് മണ്ണാർക്കാട്, അനിൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കക്ഷിഭേദങ്ങൾ മാറ്റിവെച്ച് കഷ്ടതയനുഭവിക്കുന്ന പ്രവാസിയുടെ പൊതുവായ താൽപര്യത്തെ മുൻനിർത്തിയാണ് ഇത്തരം ഒരു പൊതുസമിതിക്ക് സംഘടനകൾ രൂപം നൽകിയത്.
നജിം കൊച്ചുകലുങ്ക്, സലീം മാഹി, വിഷ്ണുദത്ത് എളമ്പിലാശ്ശേരി, ഉബൈദ് എടവണ്ണ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രവാസികളുടെ ഭാര്യമാർ കേരള ഹൈക്കോടതിയെ സമിപിച്ചപ്പോഴാണ് അനുകൂലമായ വിധിയുണ്ടായത്. ഹാരജിക്കാരുടെ ആവശ്യവും സമാനമായ സഹചര്യത്തിലുള്ള മറ്റ് പ്രവാസികളുടെ ആവശ്യവും അതത് ഇന്ത്യൻ മിഷനുകൾ പരിഗണിക്കണമെന്നും കാലതാമസം കൂടാതെ അവയിൽ തീർപ്പുകൽപിക്കണമെന്നും കോടതി വിധിയിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ടെന്നും െഎക്യസമിതി സംഘാടകർ പറഞ്ഞു. എന്നിട്ടും എംബസിയും കോൺസുലേറ്റും പഴയ ആലംഭാവവും അവഗണനയും തുടരുകയാണ്. ഇൗ സാഹചര്യത്തിലാണ് െഎക്യസമിതി രൂപവത്കരിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.