ജിദ്ദ: സൗദിയിൽ ഏത് ആവശ്യങ്ങൾക്കുള്ള സിംഗിൾ എൻട്രി സന്ദർശന വിസയുടെ കാലാവധി പരമാവധി മൂന്ന് മാസമാക്കി. നേരത്തേ ആറ് മാസം വരെ തങ്ങാമായിരുന്നു. രാജ്യത്ത് എത്തിയ ശേഷം തങ്ങാനുള്ള കാലാവധിയാണ് മൂന്നുമാസമാക്കിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
യാത്രാ മധ്യേ സൗദിയിൽ ഇറങ്ങാനും വിമാനത്താവളത്തിന് പുറത്ത് സന്ദർശനത്തിനും അനുമതി ലഭിക്കുന്ന ട്രാൻസിറ്റ് വിസയുടെ സാധുത മൂന്നുമാസവും താമസത്തിന്റെ കാലാവധി 96 മണിക്കൂറാക്കിയും ഭേദഗതി വരുത്തി. ട്രാൻസിറ്റ് വിസക്ക് ഫീസില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.