തബൂക്ക്: ദുരിതം പെയ്ത വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ മൂന്ന് വർഷത്തെ കുടുക്ക സമ്പാദ്യം നൽകി തബൂക്കിലെ വർക്ക്ഷോപ്പ് ജീവനക്കാരൻ മാതൃകയായി. തബൂക്ക് സനാഇയ്യയിലെ വാഹന വർക്ക്ഷോപ്പിലെ തൊഴിലാളി ആയ ഷമീർ ആണ് തന്റെ സഹജീവികളുടെ സ്വാന്തനത്തിനായി മൂന്ന് വർഷത്തെ കുടുക്ക സമ്പാദ്യം നൽകിയത്.
ഇതിനു മുമ്പും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരിട്ടിറങ്ങിയിട്ടുള്ള ഷമീർ തബൂക്കിലെ പ്രമുഖ സാംസ്കാരിക, ജീവകാരുണ്യ സംഘടനയായ മാസ്സ് തബൂക്ക് കേന്ദ്ര കമ്മറ്റിയംഗവും സനാഇയ ഏരിയ സെക്രട്ടറിയുമാണ്. മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന 'വയനാട് ജനതയ്ക്ക് മാസ്സിന്റെ കൈത്താങ്ങ്' കാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്.
സമ്പാദ്യ കുടുക്ക മാസ്സ് തബൂക്ക് സെക്രട്ടറി ഉബൈസ് മുസ്തഫ ഏറ്റുവാങ്ങി. ചടങ്ങിൽ ലോകകേരള സഭാംഗം ഫൈസൽ നിലമേൽ, മാസ്സ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, സനാഇയ ഏരിയ പ്രസിഡന്റ് വിശ്വൻ പാലക്കാട്, മുസ്തഫ തെക്കൻ, ചന്ദ്രശേഖരകുറുപ്പ്, ലിയോൺ തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തെ മാസ്സിെൻറ ആദ്യ ഗഡു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാസ്സ് കേന്ദ്ര കമ്മിറ്റിയംഗം സുരേഷ്കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.