ദമ്മാം: പ്രവാസികളുടെ മടങ്ങിവരവ് ഉൾപ്പെടെയുള്ള കോവിഡ് കാലത്തെ നിരവധി വിഷയങ്ങളിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക സമീപനങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി നടത്തി വരുന്ന പ്രക്ഷേഭങ്ങൾക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് ‘ഞങ്ങളും കുടിയാണ് കേരളം’എന്ന കാമ്പയിെൻറ ഭാഗമായി വെർച്വൽ പ്രതിഷേധ സംഗമം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ ചികിത്സ തേടിയും യാതൊരു നിവൃത്തിയുമില്ലാതെയുമാണ് ഭൂരിഭാഗം പ്രവാസികളും ഈ സമയത്ത് നാടണയുന്നത്.
പ്രവാസികളെ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്ന മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണെന്നും കേരളത്തിെൻറ വികസനത്തിലും പ്രളയമടക്കം മുഴുവൻ പ്രതിസന്ധികളിലും നാടിനെ താങ്ങി നിർത്തിയതിൽ പ്രവാസികളുടെ പങ്കിനെ വിസ്മരിച്ചും മുന്നോട്ട് പോവുന്നത് ശരിയായ രീതിയല്ലയെന്നും അദ്ദേഹം പറഞ്ഞു. ബിജു കല്ലുമല (ഒ.ഐ.സി.സി), ഫൈസൽ ഇരിക്കൂർ (കെ.എം.സി.സി), മൻസൂർ എടക്കാട് (ഇന്ത്യൻ സോഷ്യൽ ഫോറം) എന്നിവർ സംസാരിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ബിജു പൂതക്കുളം സ്വാഗതവും മുഹ്സിൻ ആറ്റാശ്ശേരി നന്ദിയും പറഞ്ഞു. റഉൗഫ് ചാവക്കാട്, ശരീഫ് കൊച്ചി, അയ്മൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. തൻസീം, അബ്ദുറഹീം, ഡോ. സഗീർ, ആമീർ പൊന്നാനി, സഈദ് ഹമദാനി, സുനില സലീം, സനീജ സഗീർ എന്നിവരടക്കം നൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.