അബൂദബി: അബൂദബി വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഇനിമുതൽ സൗജന്യ പാർക്കിങ്. വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുമണിക്കൂർ സമയത്തേക്കാണ് സൗജന്യ പാർക്കിങ് അനുവദിച്ചിരിക്കുന്നത്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാർക്കിങ് ലോട്ടുകളിൽ ആദ്യ മൂന്നുമണിക്കൂർ സമയത്തേക്കാണ് ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. ഭിന്നശേഷിക്കാർ ഉൾപ്പെട്ട സമൂഹത്തോട് വിമാനത്താവള അധികൃതരുടെ പ്രതിബദ്ധതയ്ക്കു കൂടുതൽ പിന്തുണ പകരുന്നതാണ് പുതിയ തീരുമാനം. 2020നെ അപേക്ഷിച്ച് 2021ൽ സർവിസ് നടത്തുന്ന രാജ്യാന്തര കേന്ദ്രങ്ങളുടെ എണ്ണം 103 ആയി ഉയർന്നിരുന്നുവെന്നും അധികൃതർ അറിയിച്ചു.
2020ൽ 75 കേന്ദ്രങ്ങളിലേക്കായിരുന്നു അബൂദബി വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ.
2021ൽ ഏറ്റവും അധികം പാസഞ്ചർ സർവിസുകൾ അബൂദബിയിൽനിന്നു നടത്തിയത് ഇന്ത്യയിലേക്കായിരുന്നു (9,32,949). പാകിസ്താൻ(5,50,728), ഈജിപ്ത്(4,46,883), യു.എസ്(2,54,201), സൗദിഅറേബ്യ(2,44,954) എന്നിവയാണ് കൂടുതൽ സർവിസുകൾ നടത്തപ്പെട്ട മറ്റു രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.