ജെനിൻ അഭയാർഥി ക്യാമ്പ് ആക്രമണം: പ്രതിഷേധിച്ച് യു.എ.ഇ

ദുബൈ: ജെനിൻ അഭയാർഥി ക്യാമ്പിനുനേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് യു.എ.ഇ. പ്രകോപനപരമായ നടപടികളിൽനിന്ന് വിട്ടുനിൽക്കാൻ ഇസ്രായേൽ തയാറാകണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Jenin Refugee Camp Attack: UAE Protestsഫലസ്തീൻ പ്രദേശങ്ങളിലെ അക്രമ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാൻ ഇസ്രായേൽ തയാറാകണം. സംഘർഷത്തിന് വിരാമം കുറിച്ച് പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും അന്തർദേശീയ സമൂഹത്തോട് യു.എ.ഇ ആവശ്യപ്പെട്ടു. കിഴക്കൻ ജറൂസലം കേന്ദ്രമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാൻ വൈകരുതെന്നും പ്രസ്താവനയിൽ യു.എ.ഇ ചൂണ്ടിക്കാട്ടി. എട്ട് ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Tags:    
News Summary - Jenin Refugee Camp Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.