അബൂദബി: ഗൃഹാതുര ഓർമകളും മലയാള തനിമയും സമ്മാനിച്ച് യു.എ.ഇയിൽ ഓണാഘോഷം വർണാഭമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ലുലുവിൽ ഒരുങ്ങിക്കഴിഞ്ഞു. നാടിന്റെ പൈതൃകം വിളിച്ചോതുന്ന അലങ്കാരങ്ങളും രുചിവൈവിധ്യങ്ങളുമാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നത്.
പഴയിടം മോഹനൻ നമ്പൂതിരിയുടെ വിഭവസമൃദ്ധമായ സദ്യയും പായസം മേളയും മെഗാ ഓണം മാമാങ്കവും വരെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 22 കൂട്ടം വിഭവങ്ങളോടെ പഴയിടം മോഹനൻ നമ്പൂതിരി തയാറാക്കിയ സദ്യയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പരിപ്പ് പ്രഥമനും പാലടയും അടങ്ങിയ പഴയിടം സദ്യ പൂരാടം, ഉത്രാടം, തിരുവോണം ദിനങ്ങളിൽ ലുലുവിൽനിന്ന് ലഭിക്കും. വീട്ടിൽതന്നെ സദ്യയുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഓണക്കിറ്റും ഒരുക്കിയിട്ടുണ്ട്.
രുചിവൈവിധ്യം വിളിച്ചോതിയാണ് ആകർഷകമായ പായസം മേള. 27 കൂട്ടം പായസങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്. മത്തങ്ങ, ഈന്തപ്പഴം, കാരറ്റ്, മാമ്പഴം, ചക്കപ്പഴം, മില്ലറ്റ് തുടങ്ങി വ്യത്യസ്തമായ പായസവിഭവങ്ങളാണ് മധുരപ്രേമികളെ കാത്തിരിക്കുന്നത്. പ്രത്യേക ഷുഗർ ഫ്രീ പായസവും ലഭ്യമാണ്. ഐസ്ക്രീം സ്പെഷൽ പായസം മേളയിൽ വ്യത്യസ്തത നൽകും. ഐസ്ക്രീം നെയ് പായസവും ഐസ്ക്രീം അവിൽ പായസവും നവീന രുചിക്കൂട്ടാണ് സമ്മാനിക്കുക. പായസം കേക്കുകളും തയാറാക്കിയിട്ടുണ്ട്. പാലട പായസം കേക്ക്, മത്തങ്ങ മിൽക്ക് കേക്ക്, കാരറ്റ് മിൽക്ക് കേക്ക് എന്നിങ്ങനെ നിരവധി വൈവിധ്യങ്ങളാണുള്ളത്.
ഓണവിഭവങ്ങൾക്ക് ആവശ്യമായ എല്ലാവിധ പച്ചക്കറികളും പഴങ്ങളും ലുലുവിൽ ഉറപ്പാക്കിയിട്ടുണ്ട്. വർണപ്പൂക്കളുടെ വിപുലമായ ശേഖരവുമുണ്ട്. ആകർഷകമായ ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗൾഫ് ഓണാഘോഷങ്ങൾക്ക് ആവേശമായി മെഗാ ഓണം മാമാങ്കവും ലുലു സംഘടിപ്പിക്കുന്നുണ്ട്. ഷാർജ എക്സ്പോ സെന്ററിൽ തിരുവോണ ദിവസം നടക്കുന്ന ഓണം മാമാങ്കം ഒത്തുചേരലിന്റെ സൗഹൃദവേദിയായി മാറും. നടൻ ടൊവിനോ തോമസ് അടക്കം താരനിരയും ആഘോഷത്തിൽ ഭാഗമാകും.
ഈ ഓണം മലയാളികളുടെയും കേരളത്തിന്റെയും മാത്രം ഉത്സവമല്ല, ഇന്ത്യയുടെ ദേശീയ ആഘോഷമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഓണമാഘോഷിക്കുകയാണ്. ഗൾഫ് നാടുകളിലെ പ്രവാസികൾ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചിരുന്ന് ഓണമുണ്ണുന്ന കാഴ്ച സന്തോഷകരമാണ്. മലയാളികൾ ഉള്ളിടത്തെല്ലാം ഓണാഘോഷം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
ഇസ്ലാമിക രാജ്യങ്ങളുടെ വിശാല കാഴ്ചപ്പാടുകൾ മൂലമാണ് നമുക്ക് ഓണം വിപുലമായി ആഘോഷിക്കാനാവുന്നത്. ഈ സന്തോഷകരമായ വേളയിൽ എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.