ദുബൈ: ബുധനാഴ്ച മുതൽ സൈക്കിൾ ട്രാക്കിലൂടെ ഇ-സ്കൂട്ടറും ഓടിക്കാമെന്ന് ദുബൈ പൊലീസും ആർ.ടി.എയും അറിയിച്ചു. ആദ്യ ഘട്ടത്തിൽ 10 മേഖലകളിലാണ് അനുമതി നൽകിയിരിക്കുന്നത്. ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുകയും ഇ-സൈക്കിൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് നടപടി.
ജുമൈറ ലേക് ടവേഴ്സ്, ദുബൈ ഇന്‍റർനെറ്റ് സിറ്റി, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലെവാദ്, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്.
ഖിസൈസ്, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ നിർദിഷ്ട ട്രാക്കുകളിലും ഇ-സ്കൂട്ടർ ഇറക്കാം. ജനസാന്ദ്രത, വികസന മേഖല, മെട്രോ സ്റ്റേഷൻ, ബസ്, ഗതാഗത സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ മേഖലകളെ തെരഞ്ഞെടുത്തത്.
നാല് കമ്പനികൾക്കാണ് ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകാൻ അനുമതിയുള്ളത്. ഇന്‍റർനാഷനൽ കമ്പനികളായ ടയർ, ലിമെ, പ്രാദേശിക സ്ഥാപനങ്ങളായ അർണബ്, സ്കർട്ട് എന്നിവയായിരിക്കും ഈ മേഖലകളിൽ 2000 ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.