ന്യൂഡൽഹി: ജനിതക രോഗങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കരുതെന്ന് ഡൽഹി ഹൈകോടതി. ഇത്തരത്തിൽ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുകയാണെങ്കിൽ അത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജനിതക രോഗങ്ങളുടെ പേരിൽ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുന്നത് ജനങ്ങളുടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശത്തിെൻറ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവർക്ക് ജനിതക േരാഗമാണെന്ന നിലയിൽ ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ നിഷേധിക്കുന്നുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ പ്രത്യേക വിഭാഗം ആളുകളെ മാറ്റി നിർത്തുന്നത് ശരിയല്ല. അത് ഇന്ത്യയുടെ ആരോഗ്യരംഗത്തിന് ഗുണകരമാവില്ലെന്ന് കോടതി വിലയിരുത്തി.
ജനിത രോഗങ്ങളുടെ പേരിൽ വിവേചനം ഭരണഘടന അനുവദിക്കുന്നില്ല. ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശം കൂടിയാണ്. ഇൗ രണ്ട് കാര്യങ്ങളെയുമാണ് ഇൻഷൂറൻസ് കമ്പനികൾ ലംഘിക്കുന്നതെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇൻഷുറൻസ് കമ്പനികൾ ഇത്തരം ആനുകൂല്യങ്ങൾ നിഷേധിക്കുന്നുണ്ടോയെന്ന് ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.