ലോകത്തെ പിടിച്ചുകുലുക്കി കോവിഡ് രോഗം സർവ്വനാശം വിതക്കാൻ തുടങ്ങിയിട്ട് ഏഴ് മാസങ്ങൾ പിന്നിടുേമ്പാൾ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം തേടി വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ. കഴിഞ്ഞ നൂറുവർഷത്തിനിടയിലെ ഏറ്റും വലിയ മഹാമാരിക്കാണ് നിലവിൽ ലോകം സാക്ഷ്യംവഹിക്കുന്നത്. ഗൗരവകരമായ കാര്യം വൈറസിെൻറ ഉദ്ഭവംപോലും ഇപ്പോഴും ദുരൂഹമായി തുടരുന്നു എന്നതാണ്.
ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് നോവൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്നാണ് വിശ്വാസം. എന്നാലിതിന് ശാസ്ത്രീയമായ തെളിവൊന്നും ലഭിച്ചിട്ടില്ല. പ്രത്യേകിച്ച് വൈറസ് മനുഷ്യരിലെത്തിയതെങ്ങിനെ എന്നതിന് പരിഗണനീയമായ ഒരു വിശദീകരണം ഇനിയും ശാസ്ത്ര ലോകത്തിന് ലഭ്യമായിട്ടില്ല. ജൂലൈ ഏഴിന് ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ പറഞ്ഞത് രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതാവാനാണ് സാധ്യതയെന്നാണ്.
വൈറസ് ആദ്യം മൃഗങ്ങളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും പടരുകയായിരുന്നു. ലോകത്തെ നടുക്കിയ പല മഹാമാരികളുടേയും ചരിത്രം ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. 1918ലെ ഇൻഫ്ലുവൻസ, എച്ച്.െഎ.വി, സാർസ്, എബോള, സിക്ക, നിപ്പ എന്നിവയെല്ലാം ആദ്യം മൃഗങ്ങളിലേക്കും പിന്നെ മനുഷ്യരിലേക്കും പടരുകയായിരുന്നു. കൊറോണ വൈറസിെൻറ വിവിധ വകഭേദങ്ങൾ ഇതിനുമുമ്പ് കണ്ടെത്തിയത് വവ്വാലുകളിൽ നിന്നാണ്.
ജീവനോടെ മൃഗങ്ങളെ താമസിപ്പിക്കുകയും അവിടെവച്ച് കൊന്നുകൊടുക്കുകയും ചെയ്യുന്ന ചന്തകളാണ് വുഹാനിലുള്ളത്. ഇവിടെ നിന്ന് രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഏറെയുമാണ്. ഡബ്ല്യൂ.എച്ച്.ഒ നടത്തുന്ന പുതിയ അന്വേഷണത്തിെൻറ ലക്ഷ്യം കോവിഡിനെകുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ്.
ഇതിനായി ചൈനയിലേക്ക് രണ്ടംഗ സംഘത്തെ അയച്ചതായി ഡബ്യു.എച്ച്.ഒ എക്സിക്യുട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു. ഇത് നീണ്ടുനിൽക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. കോവിഡിെൻറ ഉദയത്തോടൊപ്പം മറ്റുചില കാര്യങ്ങളും സംഘം അന്വേഷിക്കുന്നുണ്ട്. അത് ഇവയാണ്.
1.വൈറസിെൻറ എന്ത് പ്രത്യേകതയാണ് അതിനെ ഇത്രമാത്രം വേഗത്തിൽ പടരുന്ന രോഗമാക്കുന്നത്. എന്തുകൊണ്ടാണ് ശരീരത്തിലെത്തിയാൽ വൈറസ് സജീവമാകാൻ ഇത്രയധികം സമയം എടുക്കുന്നത്.
2.കൊറോണയുടെ വിവിധ വകഭേദങ്ങൾ ഏതൊക്കെയാണ്. വൈറസ് എങ്ങിനെയാണ് മ്യൂേട്ടറ്റ് ചെയ്യുന്നത് അഥവാ ഉൾപ്പരിവർത്തനം നടത്തുന്നത്.
3.എന്തുകൊണ്ടാണ് ഭൂരിഭാഗം പേരിലും രോഗം ലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നത്.
4.മറ്റ് രോഗങ്ങളില്ലാത്തവരിൽപോലും കോവിഡ് മരണകാരണമാകുന്നത് എന്തുകൊണ്ടാണ്.
5.രോഗമുക്തരായവരിൽ വീണ്ടും രോഗംവരാൻ സാധ്യതയുണ്ടൊ.
6.രോഗം ഭേദമായവരിൽ അതുണ്ടാക്കുന്ന അനന്തിര ഫലങ്ങൾ എെന്താക്കെയാണ്.
വേൾഡ് ഹെൽത്ത് ഒാർഗനൈസേഷനൊപ്പം ലോകത്തിലെ മനുഷ്യരാശിയും ഉത്തരം കണ്ടെത്താൻ കാത്തിരിക്കുന്ന ചോദ്യങ്ങളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.