കോവിഡ് മരുന്ന് നിർമാണത്തിൽ നിർണ്ണായക വിജയം നേടിയെന്ന അവകാശവാദവുമായി ഇന്ത്യൻ മരുന്ന് കമ്പനി. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതി ബയോടെക് ആണ് മരുന്ന് വികസിപ്പിച്ചത്. െഎ.സി.എം.ആറുമായി സഹകരിച്ചായിരുന്നു മരുന്ന് പരീക്ഷണം. ‘കോവാക്സിൻ’ എന്ന് പേരിട്ട മരുന്ന് ഇനി മനുഷ്യരിൽ പരീക്ഷിക്കുകയാണ് വേണ്ടതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
അടുത്ത ആഴ്ച 1,100 പേരുടെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ട്രയൽ നടത്തുക. കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ് കൺട്രോളർ ജെനറൽ ഒാഫ് ഇന്ത്യയുടെ അനുമതി ട്രയലുകൾക്ക് ലഭിച്ചത്. െഎ.സി.എം.ആർ നൽകുന്ന വിവരമനുസരിച്ച് ട്രയൽസിെൻറ ഒന്നാംഘട്ടത്തിൽ 375പേരും രണ്ടാംഘട്ടത്തിൽ 750പേരും പെങ്കടുക്കും. ജൂലൈ 13ന് പരീക്ഷണം ആരംഭിക്കും. ആഗസ്റ്റ് 15ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ കോവാക്സിൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ് കണ്ടെത്തൽ. ഇത്ര വേഗത്തിലുള്ള മരുന്ന് പരീക്ഷണത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ബംഗളൂരുവിലെ ഇന്ത്യൻ അക്കാദമി ഒാഫ് സയൻസസ് ക്ലിനിക്കൽ ട്രയലിനെതിരെ രംഗത്തെത്തി. നിലവിലെ ടൈം ഷെഡ്യൂൾ അപര്യാപ്തവും യാഥാർഥ്യബോധമില്ലാത്തതാണെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കോവിഡ് മരുന്ന് കെണ്ടത്താനായി കടുത്ത മത്സരമാണ് ഇന്ത്യൻ മരുന്ന് കമ്പനികൾ തമ്മിൽ നടക്കുന്നത്. അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സിഡസ് കാഡിലാസും ക്ലിനിക്കൽ ട്രയലിന് അനുമതി നേടിയിട്ടുണ്ട്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.