കോവിഡ് ബാധിതരിൽ ആശുപത്രി പ്രവേശനം വേണ്ടിവരുന്നത് ചുരുക്കം പേർക്ക് മാത്രം

ന്യൂഡൽഹി കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രി പ്രവേശനം വേണ്ടത് ചുരുക്കം പേർക്ക് മാത്രമാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.44 ശതമാനവും പൂജ്യം മരണവുമാണ്. 

ആശുപത്രി പ്രവേശനം കുറവായതിനാൽ ഡൽഹിയിൽ കോവിഡുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ 1,796 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കേസുകൾ 30ൽ താഴെ എത്തിയിരുന്നു. 

പ്രതിദിന കോവിഡ് രോഗികൾ ഒമ്പതുമാസത്തെ ഉയർന്ന നിരക്കിൽ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒമ്പതുമാസത്തെ ഉയർന്നനിരക്കിൽ എത്തി. 22,775 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഡിസംബർ 28ന് 6,358 കോവിഡ് കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തത്. 29ന് 9,195 ആയി ഉയർന്നു. ജനുവരി ഒന്ന് ആയേപ്പാൾ 22,775ൽ എത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഒമിക്രോൺ കേസുകളും രാജ്യത്ത് ഉയരുകയാണ്. 23 സംസ്ഥാനങ്ങളിലായി 1,431 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട്ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 450ലെത്തി. ഡൽഹിയിൽ 351ഉം തമിഴ്‌നാട്ടില്‍ 118ഉം ഒമിക്രോണ്‍ കേസുകളുണ്ട്. ഗുജറാത്തില്‍ 115 കേസുകൾ സ്ഥിരീകരിച്ചു.

മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് കോവിഡ് കേസുകളുടെ കൂടിയ വർധന രേഖപ്പെടുത്തുന്നത്. രണ്ടാം തരംഗം സാരമായി ബാധിച്ച നഗരങ്ങളാണ് മുംബൈയും ഡൽഹിയും. ഡിസംബർ 28ന് മുംബെയിൽ 788ഉം ഡൽഹിയിൽ 331ഉം കൊൽക്കത്തിയിൽ 204ഉം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 31 ആയപ്പോഴേക്കും കേസുകളുടെ എണ്ണം മുംെബെയിൽ 5,428, ഡൽഹിയിൽ 1,796, കൊൽക്കത്തയിൽ 1,954 എന്നിങ്ങനെ ഉയർന്നു.

Tags:    
News Summary - covid and omicron situation in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.