ന്യൂഡൽഹി: കോവിഡിനെതിരായ സ്വാഭാവിക വാക്സിൻ പോലെയാണ് ഒമിക്രോൺ എന്നത് അസംബന്ധമാണെന്ന് ഈ മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. ഒമിക്രോൺ കോവിഡിന്‍റെ മറ്റു വകഭേദങ്ങളേക്കാൾ വേഗം പകരും. പക്ഷേ, വൈറസ് ബാധയുടെ തീവ്രത കുറവായിരിക്കും. ആശുപത്രിയിൽ പോകേണ്ട സാഹചര്യം കുറയും. മരണ നിരക്കും അധികമുണ്ടാകില്ല.
എന്നാൽ, ഇത് വാക്സിൻ പോലെ പ്രവർത്തിക്കുമെന്ന് കരുതുന്നത് നിരുത്തരവാദപരമായ പ്രചാരണമാണെന്ന് വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു. 'ഇന്ത്യൻ സാർസ്-കോവ്-ജെനോമിക്സ് കൺസോർഷ്യ' ഉപദേശക സമിതി മുൻ അധ്യക്ഷനാണ് ജമീൽ.
പോഷകാഹാരക്കുറവും, പ്രമേഹവും വ്യാപകമായുള്ള ഇന്ത്യയിൽ, കോവിഡിനെ ഇത്തരത്തിൽ സമീപിക്കുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എത്ര നിസാരമാണെങ്കിലും ഒമിക്രോൺ വൈറസിനെ വാക്സിൻ ആയി കാണാനാകില്ലെന്ന് 'പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ' പ്രഫസർ ഗിരിധര ആർ. ബാബു അഭിപ്രായപ്പെട്ടു. തെറ്റായ പ്രചാരണങ്ങളിൽ പെടരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.