ന്യൂഡൽഹി: ലോകാരോഗ്യ സംഘടന ഇന്ത്യയിൽനിന്ന് ഉസ്ബെകിസ്താനിലേക്ക് കയറ്റി അയച്ച കഫ്സിറപ്പ് സാമ്പിളുകളിൽ ജീവന് ഹാനികരമായ പദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസർക്കാർ. എന്നാൽ, ഇതുപോലെ ഗാംബിയയിലേക്ക് കയറ്റി അയച്ച സാമ്പിളുകളിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടെത്താനായില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഈ രണ്ടു മരുന്നു കമ്പനികളുടെയും പ്രവർത്തനം സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഉസ്ബെകിസ്താനിലേക്ക് മരുന്ന് കയറ്റി അയച്ച മാരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നിയമനടപടികൾ എടുത്തുവെന്നും സർക്കാർ അറിയിച്ചു.
എന്നാൽ, ഇത്തരത്തിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന തൊടുന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കേന്ദ്രം ചെയ്തതെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.