ദുബൈ: ക്ഷയരോഗം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ലോകത്ത് യു.എ.ഇ മുൻനിരയിലെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. രോഗം തടയുന്നതിന് പ്രാദേശിക ആരോഗ്യ സംവിധാനങ്ങളുമായി യോജിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് നേട്ടത്തിന് വഴിയൊരുക്കിയതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മാർച്ച് 24ന് ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയത്. ‘അതെ, നമുക്ക് ടി.ബി അവസാനിപ്പിക്കാം!’ എന്ന പ്രമേയത്തിലാണ് ഈ വർഷം ആഗോളതലത്തിൽ ദിനം ആചരിക്കുന്നത്.
മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കാര്യക്ഷമായ ഫോളോഅപ് സംവിധാനം വികസിപ്പിക്കുകയും ഫലപ്രദമായ ക്ഷയരോഗ മരുന്നുകൾ നിരന്തരം വിതരണംചെയ്യുന്നുമുണ്ട്. ക്ഷയരോഗ വിദഗ്ധരുടെ എണ്ണം വർധിപ്പിക്കുകയും രോഗനിർണയ പരിപാടികൾ നടപ്പാക്കിയിട്ടുമുണ്ട്. കൂടാതെ പ്രതിരോധ നടപടിയായി കുട്ടികൾക്ക് ജനനസമയത്ത് വാക്സിനേഷൻ നൽകുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം രോഗത്തെ തുടച്ചു നീക്കുന്നതിൽ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.