ടൊറന്റോ: ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി കാനഡ മാറുന്നു. പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തൽ കനേഡിയൻ സർക്കാർ നിർബന്ധമാക്കി. ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും കുറയുന്നതിലുള്ള ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് മാനസികാരോഗ്യ മന്ത്രി കരോലിൻ ബെന്നറ്റ് പറഞ്ഞു.
ഓരോ സിഗരറ്റിലും അച്ചടിക്കുന്ന സന്ദേശങ്ങളിൽ മാറ്റമുണ്ടാകാമെങ്കിലും നിലവിലുള്ള നിർദേശം 'ഓരോ വലിയിലും വിഷം' എന്നായിരിക്കും. 2023 ആകുമ്പോഴേക്കും മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. ജനങ്ങളിൽ 10 ശതമാനവും സ്ഥിരമായി പുകവലിക്കുന്നവരാണ്. 2035ഓടെ ഈ നിരക്ക് പകുതിയായി കുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.