ലഖ്നോ: യു.പിയിൽ ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. പ്രയാഗ്രാജിലാണ് സംഭവമുണ്ടായത്. മുകേഷ് എന്നയാളാണ് കേസിലെ പ്രതി. ഇയാളെ കാലിൽ വെടിവെച്ചാണ് പൊലീസ് പിടികൂടിയത്. ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ കയറ്റുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം ആളില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പൊലീസ് 150ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ച് വെടിവെക്കുകയും ഇതിൽ ഇയാളുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയെന്ന് ഡി.സി.പി കുൽദീപ് സിങ് ഗുണാവാട്ട് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് മനസിലായി. ഇപ്പോൾ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.