ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ അരേങ്ങ റിയ മുസ്ലിം വംശഹത്യയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 33 പേരെ തീവെച്ചു കൊലപ്പെടു ത്തിയ 17 പ്രതികൾക്ക് ചീഫ് ജസ്റ്റിസ് എസ്.എ. േബാബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ് ച് ജാമ്യം അനുവദിച്ചു. ഗുജറാത്തിലേക്ക് കടക്കാതെ ധ്യാനമടക്കമുള്ള ആത്മീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും നടത്തണമെന്ന അസാധാരണ ഉപാധികളോടെയാണ് ചീഫ് ജസ്റ്റിസിെൻറ ഉത്തരവ്. പ്രതികളെ രണ്ടു സംഘങ്ങളാക്കി തിരിച്ച് ഒരു കൂട്ടത്തെ ഇന്ദോറിലേക്കും മറ്റൊരു കൂട്ടത്തെ ജബൽപൂരിലേക്കും അയക്കാനും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പ്രതികൾ നിശ്ചിത പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ഒപ്പിടണം. ഇവർക്കുള്ള തൊഴിലവസരം ഒരുക്കാൻ ഭോപാൽ നിയമ സഹായ അതോറിറ്റിക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. ഇവരുടെ നടപ്പ് സംബന്ധിച്ച് മൂന്നു മാസത്തിലൊരിക്കൽ അതോറിറ്റി സുപ്രീംകോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണം. ഗുജറാത്ത് വംശഹത്യ വേളയിൽ 2002 ഫെബ്രുവരി 28നാണ് ബനസ്കാന്ത ജില്ലയിലെ സർദാർപുരയിൽ കലാപകാരിയിൽനിന്ന് അഭയം തേടിയ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 33 പേരെ ഒരു വീട്ടിൽ ജീവനോടെ തീവെച്ചുകൊന്നത്. സംഭവത്തിൽ 76 പേരെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേർ വിചാരണകാലത്ത് മരിച്ചു.
സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അേന്വഷിച്ച ഒമ്പത് ഗുജറാത്ത് വംശഹത്യാ കേസുകളിലൊന്നായിരുന്നു ഇത്. അവശേഷിക്കുന്ന പ്രതികളുടെ പട്ടിക സമർപ്പിച്ചെങ്കിലും അതിൽ 31 പേർ മാത്രം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ച വിചാരണ കോടതി മറ്റുള്ളവരെ വിട്ടയച്ചു. തുടർന്ന് 2016ൽ പ്രതികളുടെ അപ്പീൽ പരിഗണിച്ച ഗുജറാത്ത് ഹൈകോടതി 17 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് 14 പേരെ കൂടി വെറുതെ വിട്ടു. അതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച ശേഷമാണ് അപ്പീലിൽ വിധി വരുന്നത് വരെ ജാമ്യത്തിനായി പ്രതികൾ പ്രത്യേക അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.