െചന്നൈ: നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്ത് കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത് തുടരുന്ന ഓൺലൈൻ ചൂതാട്ടത്തിെനതിരെ നടപടി കടുപ്പിച്ച് തമിഴ്നാട്. റമ്മി, പോക്കർ തുടങ്ങി പല പേരുകളിൽ വ്യാപകമായ പണംവെച്ചുള്ള ഓൺലൈൻ ഗെയിമുകൾ കളിച്ചാൽ രണ്ടു വർഷം വരെ തടവും ഓരോരുത്തർക്കും 10,000 രൂപ പിഴയും നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന തമിഴ്നാട് നിയമസഭയാണ് നിയമത്തിന് അംഗീകാരം നൽകിയത്.
കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ എന്നിവ വഴിയോ മറ്റു വാർത്താവിനിമയ ഉപകരണങ്ങൾ വഴിയോ സംസ്ഥാനത്ത് ആരും ഇത്തരം കളികളിലേർപെടരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. കളിക്ക് അവസരവും സൗകര്യവും ഒരുക്കുന്നതും ക്രിമിനൽ കുറ്റമാണ്. കളി മാത്രമല്ല, മറ്റു തരത്തിൽ ഇവയിൽ ഏർപെട്ടാലും ശിക്ഷിക്കപ്പെടും.
പിടിക്കപ്പെടുന്നത് കമ്പനിയാണെങ്കിൽ ആ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥരും കുടുങ്ങും. ലോട്ടറി ഓൺലൈൻ ചൂതാട്ടത്തിെൻറ പരിധിയിൽ വരില്ലെന്ന് അധികൃതർ അറിയിച്ചു.
പണത്തിനും അല്ലാതെയും വ്യാപകമായ ഇത്തരം ഓൺലൈൻ ചൂതാട്ടങ്ങൾ കൗമാരക്കാരെ പ്രത്യേകിച്ച് ഇവക്ക് അടിമകളാക്കി മാറ്റുന്നതായി സർക്കാർ വാർത്താകുറിപ്പ് വ്യക്തമാക്കുന്നു. നിരപരാധികൾ ഇവയുടെ പേരിൽ വഞ്ചിക്കപ്പെടുകയാണ്. പണം വ്യാപകമായി നഷ്ടപ്പെടുന്നത് തുടർക്കഥയാകുന്നതിനാൽ നിരോധിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
തമിഴ്നാട്ടിൽ കഴിഞ്ഞ നവംബറിൽ ഓർഡിനൻസായി ഇറങ്ങിയ നിയന്ത്രണമാണ് ഇതോടെ നിർദിഷ്ട മാറ്റങ്ങളോടെ നിയമമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.