അസമില്‍ ഒമ്പത് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ അയോഗ്യരാക്കി

ഗുവാഹതി: അസം നിയമസഭയിലെ ഒമ്പത് വിമത കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി വിജയിച്ചശേഷം മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയതിനാണ് ഇവരെ സ്പീക്കര്‍ പ്രണബ് കുമാര്‍ ഗഗോയ് അയോഗ്യരാക്കിയത്.
ജയന്ത് മല്ല ബറുവ, പിയൂഷ് ഹസാരിക, പല്ലഭ് ലോചന്‍ ദാസ്, പ്രധാന്‍ ബറുവ, അബു താഹിര്‍ ബെപാരി, കൃപാനാഥ് മല്ല, വാജന്‍ ബോര്‍താക്കൂര്‍, ബലനന്ദ കുമാര്‍ സൈകിയ, ബോലിന്‍ ചേതിയ എന്നിവരെയാണ് അയോഗ്യരാക്കിയത്. നവംബറില്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇവരുടെ പ്രാഥമികാംഗത്വം റദ്ദ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ചീഫ്വിപ് നിലാമണി സെന്‍ ദേകാ ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഡിസംബര്‍ ഒന്നിന് കത്ത് നല്‍കി. ഇതുപ്രകാരം സ്പീക്കര്‍ എം.എല്‍.എമാര്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നു. ഡിസംബര്‍ എട്ടിന് വീണ്ടും ഒരാഴ്ച സമയംകൂടി അനുവദിച്ചു. 19ന് ഭരണകക്ഷിയായ കോണ്‍ഗ്രസിലെ എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്പീക്കര്‍ നടപടി പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.