പാകിസ്താന് ജയ് വിളിച്ചത് എ.ബി.വി.പിക്കാരെന്ന്; വിഡിയോ പുറത്ത്

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ കേന്ദ്രമന്ത്രിമാരും സംഘ്പരിവാര്‍-മാധ്യമ പ്രവര്‍ത്തകരും കടുത്ത നടപടി ആവശ്യപ്പെടുന്നതിനിടെ കാമ്പസില്‍ പാകിസ്താന് ജയ് വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് സൂചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്.  

ഈ വിഡിയോയുടെ നിജ$സ്ഥിതി പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്‍െറ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘടിച്ച് മുദ്രാവാക്യവുമായി എത്തിയിരുന്നു. ഇവരില്‍ ചിലരാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. മുദ്രാവാക്യം മുഴക്കിയവര്‍ എ.ബി.വി.പിയുടെ പരിപാടികളില്‍ പതിവായി പങ്കെടുക്കുന്നവരാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വിഡിയോകളില്‍ ഈ വിദ്യാര്‍ഥികളുടെ ചിത്രം ഒഴിവാക്കിയിട്ടുമുണ്ട്. കാമ്പസില്‍ നിറയെ ദേശവിരുദ്ധരാണെന്ന് സ്ഥിരമായി പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ അതു സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ആസൂത്രിത ഗൂഢാലോചയുടെ ഭാഗമായിരുന്നു ഈ ജയ്വിളികളെന്ന സംശയവും ശക്തമായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.