അസമില്‍ ബി.ജെ.പി വിമതര്‍ രംഗത്ത്

ന്യൂഡല്‍ഹി: അസം ഗണ പരിഷത്തുമായുള്ള സഖ്യത്തെച്ചൊല്ലി അസം ബി.ജെ.പിയിലെ പാളയത്തില്‍ പട. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മുന്നണിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കാന്‍ വിമതര്‍ തീരുമാനിച്ചു. ക്രൈസ്റ്റന്‍ഡ് തൃണമൂല്‍ ബി.ജെ.പി എന്ന പേരിലാണ് ബി.ജെ.പി വിമതര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുക. അസം ഗണ പരിഷത്തിന് വിട്ടുകൊടുത്ത 24 മണ്ഡലങ്ങളിലും തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് വിമത നേതാവ് ബിശ്വജിത് ഫുക്കന്‍ പറഞ്ഞു. എ.ജി.പിയുമായി സഖ്യം പ്രഖ്യാപിച്ച ദിവസംതന്നെ അസമിന്‍െറ വിവിധ ഭാഗങ്ങളില്‍ നേതൃത്വത്തിനെതിരെ തെരുവിലിറങ്ങിയ വിമതര്‍ പ്രാദേശിക ബി.ജെ.പി ഓഫിസുകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. മാസങ്ങളായി മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച നേതാക്കളെ ചതിച്ചാണ് എ.ജി.പിക്ക് ഈ സീറ്റുകള്‍ വിട്ടുകൊടുത്തതെന്ന് അദ്ദേഹം തുടര്‍ന്നു. ബി.ജെ.പി പ്രവര്‍ത്തകരുടെ നിരാശ കണക്കിലെടുത്താണ് പാര്‍ട്ടിയുണ്ടാക്കി സ്വതന്ത്ര സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.