നിർബന്ധിത മതപരിവർത്തനം: യു.പിയിൽ 26 പേർ അറസ്റ്റിൽ; 55 പേർക്കെതിരെ കേസ്

ഫത്തേപുർ: നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിഹർഗഞ്ച് മേഖലയിലെ ഹിന്ദുമത വിശ്വാസികളായ 90 പേരെ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ക്രിസ്ത്യൻ മതത്തിലേക്ക് നിർബന്ധിത പരിവർത്തനം നടത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് ഹിമാൻഷു ദീക്ഷിത് പരാതി നൽകിയതിനു പിന്നാലെയാണ് 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരെല്ലാം ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രവർത്തകരാണ്. ദീക്ഷിതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട് വാലി പൊലീസ് സ്റ്റേഷനിൽ 10 സ്ത്രീകൾ ഉൾപ്പെടെ 55 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് ദിനേഷ് ചന്ദ്ര മിശ്ര പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഹരിഹർഗഞ്ച് പ്രദേശത്തെ പള്ളിയിലുണ്ടായ സംഘർഷത്തെ തുടർന്നാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. 29 പേർക്കായി തിരച്ചിൽ തുടരുകയാണെന്നും ഡി.എസ്.പി അറിയിച്ചു.

Tags:    
News Summary - 26 arrested for unlawful religious conversion in Fatehpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.