ചൈന യുദ്ധകാലത്തെ സ്ഥലമേറ്റെടുപ്പ്; നഷ്ടപരിഹാരം നൽകാൻ തീരുമാനം

ന്യൂഡൽഹി: 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അരുണാചൽ പ്രദേശിൽ സൈന്യം സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ട തദ്ദേശീയരായ ആയിരങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തീരുമാനിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബാമ്രെ, ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി പെമ ഖണ്ഡു, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്ത യോഗത്തിലാണ് തീരുമാനം.

ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 3000 കോടി രൂപ  കണ്ടെത്തും. നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതിനും വിതരണത്തിനുമായി അരുണാചൽ സർക്കാർ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വില നിശ്ചയിക്കൽ, ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Arunachal residents may get paid for land taken by Army after 1962 China war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.