ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കുനേരെ ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണുതയും വർധിക്കുകയാണെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ. മതപരിവർത്തനം സംബന്ധിച്ച വ്യാജ വാർത്തകളാണ് പലയിടത്തും അക്രമത്തിന് കാരണമാവുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തിയ യുനൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ പ്രതിനിധി സംഘം ഹിന്ദുത്വയുടെ കീഴിൽ ക്രൈസ്തവ വിശ്വാസികൾക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന മെമ്മോറാണ്ടവും കൈമാറി. മതപരിവർത്തന നിരോധന നിയമത്തിനെതിരെ സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്തണമെന്നമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യമുണ്ട്.
2023ൽ മാത്രം 733 ആസൂത്രിത അതിക്രമങ്ങളാണ് ക്രൈസ്തവർക്ക് നേരെ രാജ്യത്തുണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവർ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആക്രമിക്കപ്പെടുന്നുണ്ട്. മണിപ്പൂരിലെ സംഭവങ്ങൾകൂടി കണക്കിലെടുത്താൽ ഇത് ഇനിയും ഉയരുമെന്ന് പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.