ആം ആദ്മി എം.പി സഞ്ജയ് സിങ്ങിന്‍റെ വീട് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി

ന്യൂഡൽഹി: ആം ആദ്മി എം.പി സഞ്ജയ് സിങ്ങിന്‍റെ വീട് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. രാമക്ഷേത്ര നിർമാണ ഭൂമിയിടപാടിലെ അഴിമതി തുറന്നുകാണിച്ചതിനാണ് ബി.ജെ.പി പ്രവർത്തകർ ഗുണ്ടായിസം കാണിക്കുന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു.

സഞ്ജയ് സിങ്ങിന്‍റെ വീട് സ്ഥിതി ചെയ്യുന്നത് കർശനമായ സുരക്ഷയുള്ള ഡൽഹി നോർത്ത് അവന്യൂ പ്രദേശത്താണ്. വീട്ടിൽ അതിക്രമിച്ച് കടന്ന രണ്ടുപേർ കരിഓയിൽ ഒഴിക്കുകയായിരുന്നുവെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

രണ്ടുപേരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

'എന്‍റെ വീട് ആക്രമിക്കപ്പെട്ടു. ബി.ജെ.പി പ്രവർത്തകരെ നിങ്ങൾ കേട്ടോളൂ.. എത്ര ഗുണ്ടായിസം കാണിച്ചാലും രാമക്ഷേത്രത്തിന് വേണ്ടി സ്വരൂപിച്ച പണം മോഷ്ടിക്കാൻ ഞാൻ അനുവദിക്കില്ല. അതിന്‍റെ പേരിൽ ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ പോലും..'- സഞ്ജയ് സിങ് ട്വിറ്ററിൽ പറഞ്ഞു.

എന്നാൽ ഇതെല്ലാം സ്ക്രിപ്റ്റനുസരിച്ച് കളിക്കുന്ന നാടകമാണെന്നാണ് ബി.ജെ.പിയുടെ വാദം.  

Tags:    
News Summary - Ayodhya Land Deal: Sanjay Singh Claims House ''Attacked'' By BJP Supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.