പ്രകോപനപരമായ പ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ബെൽഗാവിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി എം.എൽ.എയായ സഞ്ജയ് പാട്ടീൽ പ്രകോപനപരമായ പ്രസംഗം നടത്തിയത്. വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പോരട്ടമാണെന്നായിരുന്നു എം.എൽ.എയുടെ വിവാദ പ്രസ്താവന.

സുലേഭാവി ഗ്രാമത്തിൽ നാല് ദിവസം മുമ്പ് നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു എം.എൽ.എയുടെ പ്രസംഗം. നല്ല റോഡുകൾക്കായോ കുടിവെള്ളത്തിനായോ ഉള്ള പോരാട്ടമല്ല വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്. അത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു എം.എൽ.എ പറഞ്ഞത്. സഞ്ജയ് പാട്ടീലിെൻറ വിവാദ പ്രസംഗത്തിെൻറ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ്. ഇവിടെ രാമക്ഷേത്രം നിർമിക്കണം. കോൺഗ്രസ് സ്ഥാനാർഥി ലക്ഷ്മി ഹെബാൽക്കർ രാമക്ഷേത്രത്തിൽ നിലപാട് വ്യക്തമാണം. രാമക്ഷേത്രം നിർമിക്കാമെന്ന് അവർ പറയുകയാണെങ്കിൽ തെൻറ വോട്ട് ലക്ഷ്മിക്ക് നൽകും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബാബറി മസ്ജിദ് ആവും നിർമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, സംസ്ഥാനത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് സഞ്ജയ് പാട്ടീൽ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Tags:    
News Summary - BJP MLA Sanjay Patil invokes hate speech, attempts to polarise-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.