മുംബൈ: മുംബൈ: തെക്കൻ മുംബൈയിലെ ബേണ്ടി ബസാറിന് സമീപം അഞ്ചുനില കെട്ടിടം തകർന്ന് 22 പേർ മരിച്ചു; 34പേർക്ക് പരിക്കേറ്റു. പക്മോഡിയ തെരുവിലെ ജെ.ജെ. ആശുപത്രിക്കടുത്തുള്ള 117 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിൽ കുടുങ്ങിയ 30 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 8.30ഒാടെയാണ് അപകടം. കൂടുതൽപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഒമ്പതു കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇവിടെ ഒരു േപ്ലസ്കൂളും പ്രവർത്തിച്ചിരുന്നു. എന്നാൽ, സംഭവസമയം കുട്ടികൾ എത്തിയിരുന്നില്ല.
ജീർണാവസ്ഥയിലായ കെട്ടിടം കനത്ത മഴയെതുടർന്നാണ് തകർന്നതെന്ന് സംശയിക്കുന്നു. തകർന്നതുൾപ്പെടെ 791 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് ഇൗ വർഷം ആദ്യം കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇവിടത്തെ താമസക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് നേരേത്തയും മുന്നറിയിപ്പുനൽകിയിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. അപകടത്തെക്കുറിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി അന്വേഷിക്കും.
തകർന്നു വീണ കെട്ടിടത്തിെൻറ സമീപത്തെ കെട്ടിടങ്ങളിൽ താമസിക്കുന്നവെര ഒഴിപ്പിച്ചിട്ടുണ്ട്. നേരത്തെ, ജൂലൈ 25ന് മുംബൈയിലെ ഖട്കൊപറിൽ നാലു നില കെട്ടിടം തകർന്ന് 17 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.