കശ്മീരിൽ പൊലീസുകാരനടക്കം രണ്ടു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു-കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ പാർട്ടി പ്രവർത്തകനും കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ വാഷിബുഗിൽ ഞായറാഴ്ചയാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജൂനിയർ ഉദ്യോഗസ്ഥൻ ഇംതിയാസ് അഹ്മദ് മിർ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, ശ്രീനഗറിെൻറ സമീപപ്രദേശമായ ഹൈദർപുരയിൽ പി.ഡി.പി പ്രവർത്തകൻ മുഹമ്മദ് അമീൻ ദർ ആണ് കൊല്ലപ്പെട്ടത്. ഇതിനിടെ, രജൗരിയിൽ മൈൻ പൊട്ടിത്തെറിച്ച് ലെഫ്റ്റനൻറ് കേണൽ അടക്കം രണ്ടു സേനാംഗങ്ങൾക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

വടക്കൻ കശ്മീരിൽ ഒരു മേജറിനെ തട്ടിക്കൊണ്ടുപോകാനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയതായും സൈനി അറിയിച്ചു. ഇതിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Bullet-ridden body of Jammu & Kashmir policeman found in Pulwama -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.