ജമ്മു- കശ്മീരിൽ രണ്ടാം സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്

ന്യൂഡൽഹി: ജമ്മു- കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ഇതിൽ ആറുപേരാണുള്ളത്. പി.സി.സി അധ്യക്ഷൻ താരിഖ് ഹമീദ് കര സെൻട്രൽ ഷാൽട്ടെങ്ങിൽനിന്ന് ജനവിധി തേടും. മറ്റു സ്ഥാനാർഥികളും മണ്ഡലങ്ങളും: മുംതാസ് ഖാൻ (റിയാസി), ഭൂപേന്ദർ ജാംവൽ (മാത വൈഷ്‍ണോ ദേവി), ഇഫ്തിഖാർ അഹ്മദ് (രജൗരി), ഷബീർ അഹ്മദ് ഖാൻ (തന്നമണ്ഡി), മുഹമ്മദ് ഷാനവാസ ചൗധരി (സുരാൻകോട്ട്). മൂന്നു ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിലാണ് ഈ സ്ഥാനാർഥികൾ ജനവിധി തേടുക. ഇതുവരെ കോൺഗ്രസ് 15 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Congress Releases Second List Of 6 Candidates For Jammu And Kashmir Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.