രാജ്യത്ത് കോവിഡ് കേസുകൾ ആറ് മാസത്തിനിടെ ആദ്യമായി ഇരുപതിനായിരത്തിന് താഴെ

ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടയിൽ രാജ്യത്ത് കോവിഡ് കേസുകൾ ആദ്യമായി ഇരുപതിനായിരത്തിന്  താഴെയെത്തി. ചൊവ്വാഴ്ച 18,795 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച 26,041 കേസുകളായിരുന്നു. ഇതിൽനിന്ന് കുത്തനെയുള്ള ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 179 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസമിത് 276 മരണങ്ങളായിരുന്നു.

കേരളം -11,699, മിസോറാം -1,846, തമിഴ്നാട് 1,657, ആന്ധ്രാപ്രദേശ് 618, കർണാടക 504 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ കൂടുതലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് 86.86 ശതമാനം പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ കേസുകളിൽ 62.25 ശതമാനവും കേരളത്തിലാണ്.

കഴിഞ്ഞദിവസം ഒരു കോടിക്ക് മുകളിൽ വാക്സിനാണ് രാജ്യത്ത് നൽകിയത്. ഇതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 86 കോടി കവിഞ്ഞു.

രാജ്യത്ത് ഇതുവരെ 3,36,97,581 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ 2,92,206 പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 26,030 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 3,29,58,002 ആയി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 97.81 ശതമാനമാണ്. 

Tags:    
News Summary - covid cases in the country are below 20,000 for the first time in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.