അപകീർത്തികരമായ പരാമർശം; മമത ബാനർജിക്കെതിരെ ഗവർണർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഗവർണർ സി.വി ആനന്ദബോസും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള പോര് മുറുകുന്നു. രാജ്ഭവൻ സന്ദർശിക്കാൻ സ്ത്രീകൾ ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പരാമർശം നടത്തിയെന്ന് ആരോപിച്ച് ഗവർണർ ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൽക്കട്ട ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

സമാന പരാമർശങ്ങൾ നടത്തിയതിന് തൃണമൂൽ നേതാക്കൾക്കെതിരെയും ഗവർണർ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ വ്യാഴാഴ്ചയാണ് മമത പരാമർശം നടത്തിയത്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ കാരണം രാജ്ഭവൻ സന്ദർശിക്കാൻ തങ്ങൾക്ക് ഭയമാണെന്ന് സ്ത്രീകൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മമത പറഞ്ഞത്.

ഗവർണർ വെള്ളിയാഴ്ച കൊൽക്കത്ത ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

മേയ് രണ്ടിന് രാജ്ഭവനിലെ കരാർ ജീവനക്കാരിയെ ഗവർണർ ആനന്ദ ബോസ് പീഡിപ്പിച്ചതായി ആരോപിച്ച് യുവതി നൽകിയ പരാതിയിൽ കൊൽക്കത്ത പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - defamatory reference; Governor files defamation case against Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.