ഡൽഹി തിലക് നഗറിൽ ജീവിത പങ്കാളിയെ കൊലപ്പെടുത്തി യുവാവ്; മൃതദേഹം വെട്ടിമുറിക്കാനും ശ്രമിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ ജീവിത പങ്കാളിയെ കൊലപ്പെടുത്തയയാൾ പഞ്ചാബിൽ നിന്നും അറസ്റ്റിൽ. ഡിസംബർ രണ്ടിനാണ് പ്രതിയായ മൻപ്രീത് സിങ് പട്യാലയിൽ നിന്നും അറസ്റ്റിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ രവീന്ദർ യാദവ് അറിയിച്ചു. പഞ്ജിം വിഹാർ ഈസ്റ്റിലെ താമസക്കാരനായ മൻപ്രീത് സിങ് രേഖ റാണിയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രേഖ റാണിയുടെ മൃതദേഹം കഷ്ണങ്ങളായി ഇയാൾ വെട്ടിമുറിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് തിലക് നഗർ ​പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രേഖയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ സ്വന്തം കാറിൽ പഞ്ചാബിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് സാ​ങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് പഞ്ചാബിലുണ്ടെന്ന വിവരം ലഭിച്ചത്.

ടോൾബൂത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പഞ്ചാബിലെത്തിയെന്ന് മനസിലായത്. ഇയാൾക്കെതിരെ ഏഴോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. തട്ടികൊണ്ട് പോകൽ, കൊലപാതക ശ്രമം, ആയുധ നിയമം തുടങ്ങിയവ പ്രകാരമെല്ലാം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഗണേഷ് നഗർ സ്വദേശിയാണ് കൊല്ലപ്പെട്ട രേഖ റാണി. മൻപ്രീതിന്റെ വാടകക്കെടുത്ത വീട്ടിൽ നിന്നുമാണ് രേഖ റാണിയുടെ മൃതദേഹം കണ്ടെത്തിയത്. അവരുടെ മൃതദേഹം നിരവധി കുത്തുകളേറ്റ നിലയിലായിരുന്നു.

Tags:    
News Summary - Delhi Man Kills Live-In Partner, Tries To Chop Up Body: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.