ന്യൂഡൽഹി: താൻ ബാല്യകാല സുഹൃത്തിന്റെ ഭർത്താവിനെ തട്ടിയെടുത്ത് വിവാഹം കഴിക്കുകയായിരുന്നെന്ന ആരോപണത്തിന് മറുപടിയുമായി മുൻ നടിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി തനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണത്തിന് പിന്നാലെ, സ്മൃതി സുഹൃത്തായ മോനയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നെ ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.
ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ എന്ന പരിപാടിയിൽ ഒരാൾ ‘നിങ്ങൾ സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം ചെയ്തത്’, എന്ന ചോദ്യം ഉന്നയിച്ചപ്പോഴാണ് സ്മൃതി വിശദീകരണവുമായി എത്തിയത്. ‘മോനക്ക് എന്നേക്കാൾ 13 വയസ്സ് കൂടുതലാണ്. അതിനാൽ എന്റെ ബാല്യകാല സുഹൃത്താണെന്ന ആരോപണത്തിന് പ്രസക്തിയില്ല. അവർ ഒരു കുടുംബിനിയാണ്, രാഷ്ട്രീയക്കാരിയല്ല. നിങ്ങൾക്ക് എന്നോട് പോരാടാം, തർക്കിക്കാം, അപമാനിക്കാം. എന്നാൽ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ സ്ത്രീയെ ഇതിലേക്ക് വലിച്ചിഴക്കരുത്. അവർ ബഹുമാനം അർഹിക്കുന്നുണ്ട്’, സ്മൃതി പറഞ്ഞു.
2001ലാണ് പാർസി ബിസിനസുകാരനായ സുബിൻ ഇറാനിയെ സ്മൃതി വിവാഹം കഴിക്കുന്നത്. നേരത്തെ മോന ഇറാനി എന്ന സ്ത്രീയെ വിവാഹം ചെയ്ത സുബിൻ അവരുമായി വിവാഹമോചനം നേടിയാണ് സ്മൃതിയെ വിവാഹം കഴിക്കുന്നത്. 2003ലാണ് സ്മൃതി ബി.ജെ.പിയിൽ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.