ദിനകരൻ പണം എത്തിച്ചത് നിയമവിരുദ്ധമായെന്ന് പൊലീസ്

ന്യൂഡൽഹി:  ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരനുമായുണ്ടാക്കിയ ധാരണപ്രകാരം എ.െഎ.എ.ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരൻ കോഴപ്പണം ചെെന്നെയിൽനിന്ന് ഡൽഹിയിലെത്തിച്ചത് നിയമവിരുദ്ധ മാർഗത്തിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി. 
കേസിൽ അറസ്റ്റിലായ ദിനകരനെ നാലു ദിവസമായി ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാത്രി ദിനകരെൻറ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

എ.െഎ.എ.ഡി.എം.കെക്ക് അനുകൂലമായി തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷനിലെ  ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിൽ ദിനകരെൻറ അടുത്ത അനുയായി മല്ലികാർജുനയും അറസ്റ്റിലാണ്. രണ്ടില ചിഹ്നം ലഭിക്കുന്നതിന് 50 കോടി രൂപക്കാണ് ഇടനിലക്കാരനായ സുകേഷുമായി ദിനകരൻ കരാറുപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ 1.30 കോടി രൂപ ഡൽഹിയിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട  സുകേഷിൽനിന്ന് പൊലീസ് കണ്ടെടുത്തു.

അജ്ഞാതനായ ഒരാളിൽനിന്ന് പണം സംഘടിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെ ഡൽഹിയിലെത്തിച്ചുവെന്നതാണ് ദിനകരനെതിരായ കുറ്റെമന്ന് െഡപ്യൂട്ടി കമീഷണർ മധുർ വർമ പറഞ്ഞു. പണം ചെന്നൈയിൽനിന്ന് ഡൽഹിയിലെത്തിക്കുന്നതിൽ ദിനകരനെ സഹായിച്ചതിനാണ് മല്ലികാർജുനയെ അറസ്റ്റ് ചെയ്തത്. പാർട്ടിക്ക് അനുകൂല തീരുമാനം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥനുമായി സുേകഷ് ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - dinakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.