ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ പെൻഷൻ തുക രാജ്യസഭയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജീവനക്കാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിൻെറ ഭാര്യയുടെ കത്ത്. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനാണ് ഭാര്യ സംഗീത ജയ്റ്റ്ലി കത്ത് നൽകിയത്. കത്തിൻെറ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ട് കാലത്തോളം അരുൺ ജയ്റ്റ്ലി അംഗമായ രാജ്യസഭയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ലാസ് ഫോർ ജീവനക്കാർക്ക് ഈ തുക നൽകാനാണ് ആഗ്രഹിക്കുന്നത്. ജയ്റ്റ്ലിയും ഇതു തന്നെയാകും ആഗ്രഹിക്കുന്നുണ്ടാവുകയെന്നും അദ്ദേഹത്തിൻെറ ഭാര്യ സംഗീത ജയ്റ്റ്ലി കത്തിൽ വ്യക്തമാക്കി.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.ഐ.എം.എസ്)ൽ വെച്ച് ആഗസ്റ്റ് 24നാണ് അരുൺ ജയ്റ്റ്ലി അന്തരിച്ചത്. നാല് തവണ രാജ്യസഭാംഗമായ ജയ്റ്റ്ലി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.